Wednesday, January 23, 2013

ജീവചരിത്രം

        നാസ്സ് ഗ്രൂപ്പിന്റെ സ്ഥാപകനായ അബ്‌ദുള്ള അഹമ്മദ് നാസ്സിന്റെ ജീവചരിത്രംഫ്രെം സര്‍വൈവെല്‍ ടു സിഗ്‌നിഫിക്കന്‍സ് വായിച്ചുകൊണ്ടിരിക്കുകയാണ്‍. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹേമന്ദ് ജോഷിയാണ്ഈ എഴുപത്താറുകാരന്റെ ജീവചരിത്രം മനോഹരമായി തയ്യാറാക്കിയിരിക്കുന്നത്. വായനക്കൂട്ടത്തിലെ ഒരു സുഹൃത്താണ് ഈ പുസ്‌തകം വായിക്കാന്‍ നിര്‍ബ്ബന്ധിച്ചത്. ഇതേപോലെ എഴുതപ്പെടേണ്ട കുറേ ജീവിതങ്ങള്‍ നമ്മുടെ ഇടയിലുണ്ട് അവരേപ്പറ്റി എഴുതുവാന്‍ ആരെങ്കിലും മുന്നോട്ടുവരേണ്ടതുണ്ടെന്നും സുഹൃത്ത് ഓര്‍മ്മിപ്പിച്ചു.
            ഈ പുസ്‌തകം യുവസംരഭകര്‍ക്കും ജീവിതത്തില്‍ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊമൊക്കെയുള്ള ഒരു വഴികാട്ടിയാണ്‍. കാര്യങ്ങള്‍ വ്യത്യസ്ഥമായി ചെയ്യുന്നതിലൂടെ ഒരു സാധാരണക്കാരന്‍ അസാധാരണക്കാരനായ ചരിത്രമാണ്ഈ പുസ്‌തകം വിവരിക്കുന്നത്. ജീവിതമുന്നേറ്റം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രചോദനാത്മകമാണ്ഈ മാത്യകാ ജീവിതം. ശുഭാപ്‌തി വിശ്വാസവും പോസിറ്റീസ് തിങ്കിങ്ങും ഇദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം നമുക്ക് കാണുവാനാകും. ഇദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ബഹറിന്റെ ചരിത്രവും നമുക്ക് മനസ്സിലാക്കാം.
            ഒരു വ്യക്തി മറ്റൊരാളുടെ ജീവിതാനുഭവങ്ങൾ എഴുതുകയാണെങ്കിൽ അതിനെ ജീവചരിത്രം എന്നാണ് പറയുന്നത്. സ്വയം രചിക്കുകയാണെങ്കില്‍ അത് ആത്മകഥയും. ഒരു വ്യക്തിയുടെ ജീവിതകാലത്തെയും സംഭവങ്ങളെയും ചിത്രീകരിക്കുന്ന ഗ്രന്ഥം. ഇത് ഉപന്യാസ രൂപത്തിലോ പുസ്‌തക രൂപത്തിലോ ആകണമെന്ന് നിര്‍ബ്ബന്ധമില്ല ചലച്ചിത്ര രൂപത്തിലായാലും ജീവചരിത്രം എന്നുതന്നെയാണ്പറയുന്നത്. ഒരാളല്ല പലര്‍ ചേര്‍ന്നും ജീവചരിത്രം എഴുതാറുണ്ട്.
            മലയാളത്തിലെ ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്ന കേരളകാളിദാസൻ എന്ന് അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ വിവര്‍ത്തനം ചെയ്ത മഹച്ചരിതസംഗ്രഹം ആണ്‍. ആധുനിക രീതിയിലുള്ള ആദ്യ മലയാള ജീവചരിത്രം വിശാഖം തിരുനാളിന്റെ മഹച്ചരിത സംഗ്രഹവും. കുമാരനാശാനെക്കുറിച്ചാണ്കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്ര ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുള്ളത്. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി സമഗ്രമായ ജീവചരിത്രക്കുറിപ്പായ ബഷീര്‍ - ഏകാന്തവീഥിയിലെ അവധൂതന്‍എന്ന പുസ്‌ത്കത്തിനാണ്2011 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ശ്രീ. എം.കെ.സാനുവിന്‌ ലഭിച്ചത്.
         ഈ പ്രവാസ മണ്ണില്‍ എഴുതപ്പെടേണ്ട ജീവിതങ്ങള്‍ ധാരാളം ഉണ്ട്. വളരെച്ചെറിയ രീതിയില്‍ തുടങ്ങി പടര്‍ന്നു പന്തലിച്ചവരുടെ ജീവിതപ്പടവുകള്‍ ഈ തലമുറയും വരും തലമുറയും അറിയേണ്ടതുണ്ട്. ജീവചരിത്രങ്ങൾ ഉത്തരവാദിത്വത്തോടെ നിഷ്പക്ഷമായി വേണം രചിക്കാൻ. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ചേർക്കണം. അനാവശ്യമായ പുകഴ്ത്തലോ താഴ്ത്തിക്കെട്ടോ ഇല്ലാതെ വസ്തുതാപരമായി വേണം ജീവചരിത്രങ്ങള്‍ രചിക്കാൻ.
          മലയാള മണ്ണില്‍ നിന്ന് വന്ന് വിവിധ മേഖലകളില്‍ വിജയം കൈവരിച്ച പലരേയും നമുക്കറിയാം. അവരെ അഭിമാനത്തോടെ നോക്കിക്കാണണം. മലയാളിക്ക് അവരേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കൂടുതല്‍ അസൂയയാകും തോന്നുക. ഈ രാജ്യത്തെയും സ്വന്തം രാജ്യത്തെയും പുരോഗതിയിലേക്ക് നയിക്കുന്നവരാണവര്‍. മറിച്ച് ഈ മരുഭൂമിയില്‍ പരാജയപ്പെട്ട ജീവിതമാണെങ്കിലും അതില്‍ നിന്നും നമുക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്.
         അനുഭവത്തില്‍ നിന്നും പഠിക്കുന്ന പാഠങ്ങളുടെ മൂല്യം അധികമാണ്‍. ജീവിചരിത്രങ്ങള്‍ വായനക്കാര്‍ക്ക് എന്നും പ്രചോദനം നല്‍കുന്നവയാണ്‍. മരുഭൂമിയില്‍ വാടാതെ തളര്‍ന്നു പന്തലിച്ച വടവൃക്ഷങ്ങളൊക്കെ ചരിത്രമാകേണ്ടതുണ്ട്. വരും തലമുറകള്‍ വായിച്ചറിയട്ടെ.

1 comment:

ശ്രീ said...

ശരിയാണ് ബാജി ഭായ്...

കഷ്ടപ്പാടുകളെ തരണം ചെയ്ത് ജീവിതത്തില്‍ വലിയ നിലയിലെത്തിയ ഒരുപാടു പേരുണ്ട്, നമ്മുട് യുവ സമൂഹത്തിന് മാതൃകയാക്കാനായി.